കൽപ്പറ്റ:എൻ.ഡി.എയിൽ ചേരാൻ താൻ 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി.കെ.ജാനു. ആരോപണമുന്നയിച്ച ജെ. ആർ.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മെറോഴ, ട്രഷർ പ്രസീത അഴീക്കോട് എന്നിവർക്കെതിരെ മാനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്.
ഇന്നലെ ഒരു ചാനലിന്റെ റിപ്പോർട്ടർ എന്റെ വീട്ടിൽ വന്ന് പ്രസീതയും കെ.സുരേന്ദ്രനും തമ്മിലുളളതെന്ന് പറയുന്ന ഫോൺ സംഭാഷണം കേൾപ്പിച്ചു. പാർട്ടിയിൽ ആധിപത്യം ലഭിക്കാൻ എന്നെ തേജോവധം ചെയ്യാനുളള നീക്കത്തിന്റെ ഭാഗമാണിതെല്ലാം. ഇപ്പോൾ പറയുന്നത് 36 ഏക്കർ ഭൂമി എന്റെ പേരിലുണ്ടെന്നാണ്. എനിക്കാകെ ഉളളത് ഒരേക്കർ ഇരുപത്തിയഞ്ച് സെന്റ് ഭൂമിയും അതിലുളള ചെറിയൊരു വീടുമാണ്. ആരോപണം ഉന്നയിക്കുന്നവർ രേഖകളും തെളിവുകളും ഹാജരാക്കട്ടെ.തിരഞ്ഞടുപ്പ് ഫണ്ട് എൻ.ഡി.എയുടേതാണ്. അതിന് ഞാനെന്തിന് മറുപടി പറണം?-ജാനു ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |