SignIn
Kerala Kaumudi Online
Saturday, 20 April 2024 9.33 PM IST

കേരളത്തിൽ പ്രളയം, മേഘവിസ്ഫോടനം, മണിക്കൂറിൽ 100മില്ലീ മീറ്റർ മഴയെന്ന് മുന്നറിയിപ്പ്

rain

തിരുവനന്തപുരം: കേരളത്തിന്റെ ആകാശത്ത് മേഘവിസ്ഫോടനങ്ങൾ സംഭവിക്കുന്ന വിധത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടായെന്നും പ്രളയവും ഉരുൾപൊട്ടലും രൂക്ഷമാവുമെന്നും കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാല കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇക്കുറിയും വരും വർഷങ്ങളിലും അതിന്റെ പ്രത്യാഘാതമുണ്ടാവുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. മേഘങ്ങൾ അതിഭീമമായ തോതിൽ ഏതെങ്കിലും മേഖലയിൽ കേന്ദ്രീകരിക്കുകയും പൊടുന്നനെ പെയ്തിറങ്ങുകയും ചെയ്യുന്നതാണ് മേഘവിസ്ഫോടനം. മണിക്കൂറിൽ ഒറ്റയടിക്ക് 100മില്ലീ മീറ്ററിൽ കൂടുതൽ മഴ പെയ്താൽ അത് മേഘവിസ്ഫോടനമാണ്.

ഇത് എവിടെ, എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിനാൽ പ്രവചനം അസാദ്ധ്യം. കേരളത്തിന് മുകളിൽ കഴിഞ്ഞ മൂന്നു വർഷവും ഇതിനിടയാക്കുന്ന കൂമ്പാര മേഘങ്ങൾ ഉപഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥി എ.വി.ശ്രീനാഥ്, മലേഷ്യയിലെ സബാഹൈൽ യൂണിവേഴ്സിറ്റിയിലെ പി. വിജയകുമാർ, മയാമി യൂണിവേഴ്സിറ്റിയിലെ ബ്രേൻ മേപ്പാസ് എന്നിവരാണ് പഠനം നടത്തിയത്.

അറബിക്കടലിന്റെ സൃഷ്ടി

കേരള തീരമായ കിഴക്കൻ അറബിക്കടലിലെ താപനില കൂടിയതാണ് അടിസ്ഥാന കാരണം.

സാധാരണ 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാണ് കടലിലെ താപനില.

34 ഡിഗ്രി വരെ കഴിഞ്ഞ മൂന്നു വർഷങ്ങളിലും ഉയർന്നിട്ടുണ്ട്.

ഇതോടെ അമിതമായി ജലബാഷ്പീകരണം സംഭവിച്ച് മേഘങ്ങൾ ആകാശത്ത് കേന്ദ്രീകരിച്ചു.

സാധാരണ മഴ മേഘങ്ങളുടെ കനം (താഴത്തെ നിര മുതൽ മുകളിലത്തെ നിരവരെ) ആറു കിലോമീറ്ററാണെങ്കിൽ, മേഘ വിസ്ഫോടനത്തിന് ഇടയാക്കുന്ന കൂമ്പാര മേഘങ്ങൾക്ക് 15 കിലോമീറ്റർവരെ കനം ഉണ്ടാകും.

മേഘവിസ്ഫോടന ദുരന്തങ്ങൾ

 2018നുശേഷം 40 ഉരുൾപൊട്ടൽ

ഇടുക്കിയിൽ 60മരണം

താമരശേരിയിൽ 14മരണം

തൃശൂർ കുറാഞ്ചേരിയിൽ 11മരണം

2019ൽ കവളപ്പാറയിൽ 59 മരണം

പുത്തുമലയിൽ 17 മരണം

2020ൽ ഇടുക്കി രാജാമല പെട്ടിമുടിയിൽ 70 മരണം

2021ൽ കോട്ടയം കൂട്ടിക്കൽ 10 മരണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUSAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.