തിരുവനന്തപുരം: മൂന്നുമാസം മുൻപ് രൂപീകരിച്ച പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റിയുടെ ആദ്യ യോഗം 16ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ചേരും. കോർ കമ്മിറ്റിയുടെയും കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെയും യോഗങ്ങൾ ഒരുമിച്ച് നടക്കും. കോർ കമ്മിറ്റി അംഗങ്ങളും പുനഃസംഘടിപ്പിച്ച സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. 2013ൽ പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങളാണ് നിലവിലുള്ളത്. അടുത്ത അദ്ധ്യയന വർഷത്തിൽ പുതിയ സിലബസ് അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നെങ്കിലും നടപടി ക്രമങ്ങൾ വൈകിയതിനാൽ 2023ൽ സിലബസ് മാറുകയെന്നത് ശ്രമകരമാകും. മഹാമാരികൾ, ലിംഗനീതി, പരിസ്ഥിതി, നവമാദ്ധ്യമങ്ങളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതി പരിഷ്കരണമാവും നടപ്പിലാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |