തിരുവനന്തപുരം: വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീൽ ഫർണിച്ചറുകളും നിർമ്മിച്ച് നൽകിയ മരിനാക് കേരളത്തിൽ ഫാക്ടറി ആരംഭിക്കാൻ ശ്രമിക്കുമെന്ന് സി.ഇ.ഒ ടെർജെ നെറാസ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.
ഏഴ് രാജ്യങ്ങളിൽ പ്രവർത്തനമുള്ള കമ്പനിക്ക് നിലവിൽ കൊച്ചിയിൽ ഓഫീസുണ്ട്.ഏഷ്യൻ മേഖലയിലെ ആവശ്യത്തിനുള്ള ഉത്പാദനം കേരളത്തിൽ നടത്താൻ കഴിയുമോയെന്നാണ് കമ്പിനി നോക്കുന്നത്.ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന നോർവീജിയൻ സംരംഭകരുടെ സംഗമത്തിൽ പങ്കെടുക്കുമെന്ന് ടെർജെ ഉറപ്പു നൽകി.
കൊച്ചിയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മറൈൻ ക്ലസ്റ്ററുമായി സഹകരിക്കണമെന്ന വ്യവസായ മന്ത്രി പി. രാജീവിന്റെ അഭ്യർത്ഥനയോട് അനൂകൂലമായാണ് സി.ഇ.ഒ പ്രതികരിച്ചത്.
കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമ്മാതാക്കളായ കോർവസ് എനർജി താത്പര്യം പ്രകടിപ്പിച്ചു.റോബോട്ടിക് സംവിധാനത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക ബാറ്ററി നിർമ്മാണ ഫാക്ടറി വ്യവസായ മന്ത്രി പി.രാജീവ്,പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല,ഊർജ്ജ സെക്രട്ടറി ജ്യോതിലാൽ എന്നിവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |