തിരുവനന്തപുരം: തീരദേശ പരിപാലന പദ്ധതിയുടെ ആദ്യ കരട് പരിശോധിച്ച് അപാകതകൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന പരിസ്ഥിതി വകുപ്പ് രൂപീകരിച്ച കമ്മിറ്റിയോട് പരിസ്ഥിതി പ്രവർത്തകർക്ക് എതിർപ്പ്.
പരിസ്ഥിതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉൾപ്പെടെ മൂന്നംഗ സമിതിയെയാണ് ഈ മാസം ആദ്യം സർക്കാർ നിയമിച്ചത്. സമിതി അംഗങ്ങളായ പി.ഇസഡ്. തോമസ്, പി.ബി. സഹസ്രനാമൻ എന്നിവർ പരിസ്ഥിതി വിരുദ്ധ സമീപനം കൈക്കൊള്ളുന്നവരാണെന്ന് പരിസ്ഥിതി പ്രവർത്തകരുടെ സംഘടനയായ ഇ.പി.ആർ.സിയുടെ പ്രസിഡന്റ് എസ്.ജെ. സഞ്ജീവ് ആരോപിച്ചു. പാണാവള്ളിയിലെ മുത്തൂറ്റ് റിസോർട്ട് പൊളിച്ചുമാറ്റരുതെന്ന് റിപ്പോർട്ട് നൽകിയ ആളാണ് തോമസ്. സഹസ്രനാമനാകട്ടെ മരട് ഫ്ലാറ്റ് നിർമ്മാതാക്കളുടെ അഭിഭാഷകനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |