പാലക്കാട്: യു.ഡി.എഫ് മുൻ ജില്ലാ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.രാമസ്വാമി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജി വച്ചു. ഇടതുമുന്നണിയിലെ ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്ന കാര്യം തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബാഹ്യശക്തികളാവും കാര്യങ്ങൾ തീരുമാനിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണ കാര്യങ്ങൾ ഉൾപ്പെടെ ഒന്നും തന്നെ അറിയിക്കാറില്ല. നെന്മാറ സീറ്റ് പണം വാങ്ങിയാണ് ഘടകകക്ഷിക്ക് നൽകിയത്. മലമ്പുഴ സീറ്റിൽ കഴിഞ്ഞ തവണ കോൺഗ്രസ് ബി.ജെ.പിയെ സഹായിച്ചു. ഇത്തവണ പാർട്ടി പുനഃസംഘടന നടത്തിയപ്പോൾ തന്നെ അവഗണിച്ചു. പത്ത് വർഷം മുമ്പ് ഷാഫി പറമ്പിൽ പാലക്കാട് മത്സരിക്കാൻ വരുമ്പോൾ പ്രവർത്തിക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഷാഫിക്ക് മൂന്നാമതും അവസരം നൽകിയാൽ, തന്നെ നെന്മാറയിൽ മത്സരിപ്പിക്കാമെന്നാണ് നേതൃത്വം ഉറപ്പ് പറഞ്ഞിരുന്നത്. പക്ഷേ, അതെല്ലാം ലംഘിക്കപ്പെട്ടു. മുതിർന്ന നേതാക്കളെ അവഗണിക്കുന്നതിൽ കെ.പി.സി.സി നേതൃത്വത്തിനും പങ്കുണ്ട്.സി.പി.എമ്മിലെ മുതിർന്ന നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എ.രാമസ്വാമി നിലവിൽ കെ.പി.സി.സി നിർവാഹക സമിതി അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |