ന്യൂഡൽഹി: കൊവിഡാനന്തരമുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവിന്റെ ശ്വാസകോശം മാറ്റിവയ്ക്കുന്നതിന് പ്രധാനമന്ത്രിയുടെ പി.എം കെയറിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമായി ഒരു കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ഇന്നലെ വാദം കേട്ട ജസ്റ്റിസ് എൽ.എൻ. റാവു അദ്ധ്യക്ഷനായ ബെഞ്ച് പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയെങ്കിലും അവസാനപ്രതീക്ഷയെന്ന നിലയിൽ കേന്ദ്രത്തിന്റെ വിശദീകരണം തേടാമെന്ന് അറിയിച്ചു. ഇതോടെ ഇന്ന് വിശദീകരണം അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ഷീല മെഹ്റയാണ് ഹർജിക്കാരി. ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ധനസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയെങ്കിലും അപേക്ഷ സ്വീകരിക്കാൻ ഓഫീസ് ജീവനക്കാർ തയ്യാറായില്ലെന്ന് ഹർജിയിൽ പറയുന്നു. തങ്ങളുടെ മണ്ഡലത്തിലെ എം.പിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിക്കാരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |