ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാം ക്ളിനിക്കൽ ട്രയലിന്റെ വിവരങ്ങൾ ജൂൺ 20ന് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഈ വിവരങ്ങൾ ജൂലായിൽ പുറത്തുവിടുമെന്നാണ് നിർമ്മാതാക്കളായ ഭാരത് ബയോടെക് കഴിഞ്ഞ ദിവസം പറഞ്ഞത്.
കൊവാക്സിൻ ട്രയൽ പൂർത്തിയാകുന്നതിന് മുൻപ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് വിവാദമായിരുന്നു. കൊവിഷീൽഡിന് മൂന്നാം ക്ളിനിക്കൽ ട്രയലിന് ശേഷമാണ് ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകിയത്. അതേസമയം കൊവാക്സിന് യു.എസ് ഏജൻസിയായ എഫ്.ഡി.എയുടെ അനുമതി ലഭിക്കാത്തതിൽ ആശങ്ക വേണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ഒാരോ രാജ്യത്തും പ്രത്യേകം അളവുകോലുണ്ടെന്നും ഇന്ത്യയിലെ സമ്പ്രദായങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |