തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പൊതുജനങ്ങൾ പാലിക്കുന്നുണ്ടെങ്കിലും മുപ്പത് ശതമാനം പേരും ഉപയോഗിക്കുന്ന മാസ്കുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് റിപ്പോർട്ട്. ഇഴയടുപ്പമില്ലാതെ തുണി ഉപയോഗിച്ച് നിർമ്മിക്കുന്ന മാസ്കുകൾ , ഗുണനിലവാരം കുറഞ്ഞ സർജിക്കൽ മാസ്കുകൾ എന്നിവയിലൂടെ ഉമിനീർ കണികകളടക്കം പുറത്തേക്ക് പോകാനുള്ള സാധ്യത ഏറെയാണ്. ഇതിലൂടെ രോഗവ്യാപനം ഉണ്ടാകും. ഐ.എസ് .ഐ / എൻ.ഐ.ഒ.എസ് .എച്ച് / ഡി.ആർ.ഡി.ഒ അടക്കമുള്ള സർട്ടിഫിക്കറ്റുകളില്ലാത്ത വ്യാജ എൻ 95 മാസ്കുകളും വിപണിയിൽ സുലഭമാണ്. ഇത്തരം മാസ്കുകളുടെ ഉപയോഗത്തിലൂടെയും രോഗവ്യാപനത്തിനുള്ള സാദ്ധ്യത ഏറെയാണ്.
ഒരു സർജിക്കൽ മാസ്കും രണ്ടു ലെയറുള്ള തുണിമാസ്കും ഒരുമിച്ച് ധരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത് ഈ സാഹചര്യത്തിലാണ്. രോഗികളും ആരോഗ്യപ്രവർത്തകരും ഗുണനിലവാരമുള്ള എൻ 95 മാസ്കുകളാണ് ധരിക്കേണ്ടത്..
കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധമാണ് മാസ്കുകൾ. ഇരട്ട മാസ്കുകൾ, എൻ 95 മാസ്കുകൾ എന്നിവയുടെ ഉപയോഗത്തിലൂടെ രോഗവ്യാപനം ചെറുക്കാൻ കഴിയും.
-ഡോ.സുൽഫി നൂഹു
ഐ.എം.എ വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |