തിരുവനന്തപുരം: കൊവിഡ് വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാരിനെ സഹായിക്കാനായി തുടങ്ങിയ വാക്സിൻ ചലഞ്ചിലേക്ക് ഇതുവരെ കിട്ടിയത് രണ്ട് കോടിയോളം രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയാണ് തുക ശേഖരിക്കുന്നത്. ഈ തുക വാക്സിൻ വാങ്ങാൻ മാത്രമേ ഉപയോഗിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ മാത്രം 1.41 കോടി രൂപയാണ് കിട്ടിയത്. 800 രൂപ മുതൽ 2000 രൂപ വരെയാണ് ആളുകൾ നൽകുന്നത്. 6,283 പേരാണ് ഇന്നലെ സംഭാവന നൽകിയത്. ഇത് ഓൺലൈൻ ആയി നൽകിയവരുടെ കണക്കാണ്. ബാങ്കുകൾ വഴി നൽകിയവരുടെ കണക്ക് എടുക്കുന്നതേയുള്ള. വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ചലഞ്ചിൽ പങ്കെടുക്കാം. ആരുടെയും ആഹ്വാനമില്ലാതെ ജനങ്ങൾ തുടങ്ങിയ സംരംഭമാണെന്നും ജനങ്ങളുടെ ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാപനങ്ങൾക്കും ഇതുപോലെ കുറേ ചെയ്യാം.
കഴിഞ്ഞ ദിവസം ഏഴായിരം പേരിൽ നിന്ന് മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്. സൗജന്യമായി വാക്‌സീൻ സ്വീകരിക്കുമ്പോൾ രണ്ട് ഡോസിന്റെ പണമായ 800 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ കാമ്പയിൻ തുടങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിനാളുകൾ അതേറ്റെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |