തിരുവനന്തപുരം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് ഡിസ്ചാർജ് നിശ്ചയിക്കാൻ ഇനി പരിശോധന വേണ്ട. നേരിയ അസുഖങ്ങളുള്ളവർക്ക് (മൈൽഡ്) 72മണിക്കൂർ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിശോധന കൂടാതെ ഡിസ്ചാർജ് ചെയ്യും. തുടർന്ന് 17 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. മിതമായ അസുഖങ്ങളുള്ളവർക്ക് (മോഡറേറ്റ്) മൂന്നുദിവസം ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. 14ദിവസം നിരീക്ഷണത്തിൽ കഴിയണം.
ഗുരുതര പ്രശ്നമുള്ളവർക്ക് (സിവിയർ) 14-ാംദിവസം പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ മാത്രമേ ആശുപത്രി വിടാനാകൂ. 14ന് നെഗറ്റീവായില്ലെങ്കിൽ 48മണിക്കൂർ ഇടവിട്ട് നെഗറ്റീവ് ആകുന്നതുവരെ പരിശോധിക്കണം. ഗുരുതര അസുഖമുള്ളവർ, എച്ച്.ഐ.വി. പോസിറ്റീവ് ആയവർ, അവയവം മാറ്റിവച്ചവർ, വൃക്കരോഗികൾ, കരൾ രോഗികൾ, കാൻസർ രോഗികൾ എന്നിവരാണ് സിവിയർ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. രോഗം സ്ഥിരീകരിച്ച എല്ലാവർക്കും 10-ാം ദിവസം പരിശോധന നടത്തിയാണ് ഇതുവരെ രോഗമുക്തി നിശ്ചയിച്ചിരുന്നത്.
മൂന്നു വിഭാഗങ്ങൾ
മൈൽഡ്
രക്തത്തിലെ ഓക്‌സിജന്റെ അളവ് 94 നു മുകളിലുള്ളവർ
മോഡറേറ്റ്
ഓക്‌സിജന്റെ അളവ് 91 മുതൽ 94 വരെയുള്ളവർ
സിവിയർ
ഓക്‌സിജന്റെ അളവ് 90ന് താഴെയുള്ളവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |