SignIn
Kerala Kaumudi Online
Friday, 29 March 2024 6.19 PM IST

പ്രതിദിന രോഗികൾ വീണ്ടും 35,000 കടന്നു: രണ്ടാഴ്ച നിർണായകം

covd

തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനത്ത് സ്ഥിതി പ്രതിദിനം വഷളാകുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും രോഗികൾ 35000 കടന്നു. ഇന്നലെ 37190 കേസുകളാണ് സ്ഥിരീകരിച്ചത്. 24മണിക്കൂറിനിടെ 142588 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ശതമാനമാണ്. 57മരണങ്ങളും റിപ്പോർട്ട് ചെയ്തു. 118ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.

രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അടുത്ത രണ്ടാഴ്‌ച നിർണായകമാണെന്നാണ് ആരോഗ്യവകുപ്പിൻെറ മുന്നറിയിപ്പ്. കൊവിഡുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂടി ചെയ്ത റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓഫീസുകളിൽ ഹാജർ നില 25ശതമാനമാക്കിയെങ്കിലും അവശ്യം വേണ്ട ഓഫിസുകൾ മാത്രം പ്രവർത്തിച്ചാൽ മതിയാവും.. ചികിത്സയിലുള്ളവർ 3.5ലക്ഷം കടന്നതോടെ,കെ.ടി.ഡി.സി ഉൾപ്പെടെയുള ഹോട്ടലുകളും സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങളും രോഗികളെ പാർപ്പിക്കാൻ വിനിയോഗിക്കും.എല്ലാ ജില്ലകളിലും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും

വിക്ടേഴ്‌സിലൂടെ

ഫോൺ ഇൻ

ആശുപത്രികൾ വൈറസ് വ്യാപനത്തിൻെറ കേന്ദ്രങ്ങളായി മാറുന്ന സാഹചര്യത്തിൽ മറ്റു രോഗങ്ങളുള്ളവർ ആശുപത്രികളിലെത്തുന്നത് ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശം. ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കും. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെത്തന്നെ ബന്ധപ്പടാൻ സൗകര്യമൊരുക്കും. വിക്ടേഴ്‌സ് ചാനൽ വഴി കൊവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകും. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷന് സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതിവ്യാപനം

ജില്ലകളിൽ

എറണാകുളം -5030,കോഴിക്കോട് -4788,മലപ്പുറം -4323,തൃശൂർ -3567,തിരുവനന്തപുരം -3388,പാലക്കാട്- 3111,ആലപ്പുഴ -2719,കൊല്ലം -2429,കോട്ടയം -2170, കണ്ണൂർ -1985,പത്തനംതിട്ട -1093,വയനാട് -959,ഇടുക്കി -955 കാസർകോട്- 673 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.