തിരുവനന്തപുരം: 45 വയസിന് മുകളിലുള്ള കിടപ്പുരോഗികൾക്ക് വീടുകളിൽ വാക്‌സിനെത്തിക്കാൻ നടപടി തുടങ്ങി. ഇതിനായി ആരോഗ്യ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 45 ന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികളുടെയും പട്ടിക തയ്യാറാക്കും. തുടർന്ന് ഓരോ രോഗിയിൽ നിന്നും വാക്സിനേഷനായി സമ്മതം തേടും. ദൈനംദിന ഗൃഹപരിചരണ പരിപാടിയിൽ ഉൾപ്പെടുത്തി ഇത് പൂർത്തിയാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും ഉറപ്പാക്കാം. എഫ്.എച്ച്.സി, പി.എച്ച്.സി ഉദ്യോഗസ്ഥർക്ക് സി.എച്ച്.സി, താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാം. സഹായത്തിന് ദിശ 1056, 104, 0471 2551056 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.
വാക്‌സിനേഷൻ ഇങ്ങനെ
കമ്മ്യൂണിറ്റി നഴ്‌സിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ പ്രവർത്തനം ആസൂത്രണം ചെയ്യണം.
എല്ലാ വാക്‌സിനേഷൻ ടീം അംഗങ്ങളും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
വാക്‌സിൻ നൽകിയ ശേഷം അര മണിക്കൂർ രോഗിയെ നിരീക്ഷിക്കണം.
അടിയന്തര സാഹചര്യമുണ്ടായാൽ ഉപദേശത്തിനായി സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |