SignIn
Kerala Kaumudi Online
Thursday, 25 April 2024 12.48 AM IST

കൊവിഡ് രോഗികളുടെ മനസിന്റെ കാവലാൾക്ക് അഭിനന്ദന പ്രവാഹം

n

തിരുവനന്തപുരം: കൊവിഡ് ബാധിച്ചവരുടെ മനസ് തളാരാതെ കാത്ത സൈക്കോളജിസ്റ്റ് നിധിൻ എ.ഫിനെ തേടി അഭിനന്ദന പ്രവാഹം.ജനറൽ ആശുപത്രിയിലെ കൊവിഡ് രോഗികൾക്കൊപ്പം,

അവധി പോലുമെടുക്കാതെ തുടർച്ചയായി 449 ദിവസവും നിലകൊണ്ട നിധിന്റെ സേവന മാഹാത്മ്യം ഇന്നലെ കേരളകൗമുദിയിലൂടെ വായിച്ചറിഞ്ഞ് മന്ത്രി ജി.ആർ. അനിലും,മുൻ മന്ത്രിയും സി.പി.എം പോളിറ്റോ ബ്യൂറോ അംഗവുമായ എം.എ.ബേബിയും ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ രംഗങ്ങളിലുള്ളവർ പ്രശംസാ വാക്കുകൾ ചൊരിഞ്ഞു..

. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് മാനസിക പിരിമുറുക്കം അനുഭവിച്ചറിഞ്ഞ എം.എ.ബേബിയാണ് ആദ്യം വിളിച്ചത്. ''കൊവിഡ് ബാധിച്ച് ഞാനും മരണത്തിന്റെ വക്കിലെത്തിയതാണ്.മെഡിക്കൽ കോളേജിൽ കിടന്നു. എന്റെ ഭാര്യയ്ക്കും കൊവിഡ് വന്നു. ഭാര്യയുടെ ആങ്ങള കൊവിഡ് ബാധിച്ച് മരിച്ചു . മാനസികമായി അവർക്ക് നൽകുന്ന പിന്തുണ വളരെ പ്രധാനമാണ്..കൊവിഡ് സാഹചര്യമല്ലായിരുന്നെങ്കിൽ രാവിലെ കേരളകൗമുദി വായിച്ച ഉടൻ ഞാനെങ്ങത്തുമായിരുന്നു'- നിധിനെ ഫോണിൽ വിളിച്ച ബേബി പറഞ്ഞു.. കൊവിഡ് മാറുമ്പോൾ നേരിൽ കാണാമെന്നായി നിധിൻ.

പിന്നീട് വീട്ടുവിശേഷത്തിലേക്ക് ''അനുജൻ മെഡിസിൻ കഴിഞ്ഞെന്ന് പത്രത്തിൽ വായിച്ചു. നിധിൻ അവിവിഹിതനാണോ?​'?..' ഈ വ്യാഴാഴ്ച എൻഗേജ്ഡകാൻ പോവുകയാണ് സാർ‌

''അതു ശരി! ആരാണ് ആ സൗഭാഗ്യവതി?​'' റെജിമോൾ,​ ഇപ്പോൾ ചരിത്രത്തിൽ പി.എച്ച്.ഡി. ചെയ്യുന്നു. കാര്യവട്ടത്ത്' വിഷയം എന്താണ്?​ '' തിരുവിതാംകൂറിൽ ക്രിസ്ത്യൻമിഷണിമാരുടെ സ്വാധീനം''''നല്ല,​ വിഷയാമാണല്ലോ. പി.എച്ച്.ഡി. കിട്ടിയിട്ട് അത് പുസ്തകമാക്കാൻ പറയണം. എനിക്ക് വായിക്കണം'' സാറ് വിളിച്ചതിൽ വളരെ സന്തോഷമെന്ന് നിധിൻ. സന്തോഷം തനിക്കാണെന്ന് ബേബിയുടെ മറുപടി.

നിയമസഭയിലെ തിരക്ക് കഴിഞ്ഞാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ കാൾ നിധിനെ തേടിയെത്തിയത്. ''രാവിലെ പത്രം വായിച്ചു നിധിൻ. നിയമസഭയിലായതിനാലാണ് രാവിലെ വിളിക്കാൻ കഴിയാത്തത്'' ,അനിൽ പറഞ്ഞു.അതു സാരമില്ലെന്ന് നിധിൻ

''നിധിന്റെ സേവനം വിലമതിക്കാനാകാത്തതാണ്.. അപൂർവ്വത്തിൽ അപൂർവമാണ്. ആശുപത്രിയിൽ കൊവിഡ് രോഗികളുടെ അടുത്ത് ഒരു മണിക്കൂർ പോലും നിൽക്കാൻ പേടിക്കുന്ന ഇക്കാലത്ത് ഇത്രയും നാൾ തുടർച്ചയായി നിന്ന് എല്ലാപേർക്കും ധൈര്യം കൊടുത്തതിന് മന്ത്രി എന്ന നിലയിൽ നന്ദി അറിയിക്കുന്നു'',അനിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.