കൊച്ചി: കൊവിഷീൽഡ് വാക്സിനേഷന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് വാക്‌സിന്റെ ഫലപ്രാപ്തി ലക്ഷ്യമിട്ടാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികൾക്ക് 45 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്.
രണ്ടാം ഡോസിനായി 93 ലക്ഷം രൂപയ്ക്ക് വാങ്ങിയ വാക്സിൻ നൽകാൻ അനുമതി വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. നേരത്തെ ഹർജി പരിഗണിച്ച കോടതി ഇടവേളയുടെ മാനദണ്ഡമെന്തെന്ന് ആരാഞ്ഞിരുന്നു. ദേശീയ തലത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് ഇടവേളയെന്നത് സത്യവാങ്മൂലമായി സമർപ്പിക്കാൻ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദ്ദേശിച്ചു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |