തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ചെറുക്കാനുള്ള നടപടികളുടെ ഭാഗമായി കടകളിലെ കൊവിഡ് കരുതൽ നടപടികൾ വിശദീകരിക്കാൻ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലേയും കടയുടമകളുടെ യോഗം ഇന്നും നാളെയുമായി വിളിക്കും. സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് യോഗം . കൊവിഡ് മുൻകരുതലുകളും ഉപഭോക്തക്കളെ നിയന്ത്രിക്കേണ്ടതും വിശദീകരിക്കും.
രാത്രി കാല കർഫ്യു ഇന്നലെ മുതൽ ഏർപ്പെടുത്തിയെങ്കിലും കടകൾക്ക് പുതിയ നിയന്ത്രണങ്ങളില്ല. കണ്ടെയ്മെന്റ് സോണുകളിലും പ്രതിവാരരോഗസ്ഥിരീകരണത്തോത് ഏഴിൽ കൂടുതലുള്ള വാർഡുകളിലും മാത്രമാണ് പ്രവർത്തനം രാത്രി ഏഴുവരെയാക്കിയത്. മറ്റിടങ്ങളിൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. പത്തു മുതൽ കർഫ്യു കർശനമായിരിക്കും. അതേസമയം രോഗവ്യാപന കുറഞ്ഞയിടങ്ങളിൽ പോലും സർക്കാർ ഉത്തരവോ, ജില്ലാ കളക്ടറുടെ നിർദ്ദേശമോ ഇല്ലാതെ പൊലീസ് നേരത്തേ കടകളടപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി നേതാവ് എസ്.എസ്. മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |