മാനദണ്ഡങ്ങൾ കാറ്റിൽ പറന്നു
വടക്കൻ ജില്ലകളിൽ വ്യാപനം രൂക്ഷം
തിരുവനന്തപുരം:കൊവിഡ് വ്യാപനം കനത്ത വെല്ലുവിളി ഉയർത്തിയ മാസമാണ് പോയത്. ഓണവും മുഹറവും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയപ്പോൾ ആഗസ്റ്റിൽ ആറ് ലക്ഷത്തിലേറെ പേരാണ് രോഗികളായത്. വടക്കൻ ജില്ലകളിലെ രൂക്ഷമായ വ്യാപനം രോഗികളുടെ എണ്ണം കുത്തനെ വർദ്ധിപ്പിച്ചു. ജൂലൈയിൽ 4,66,596 പേർ രോഗികളായെങ്കിൽ അടുത്ത 30 ദിവസം 6,36,269 പേർ കൊവിഡിൻെറ പിടിയിലായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 40 ലക്ഷം കവിഞ്ഞു. മരണവും വർദ്ധിച്ചു. ഒരു മാസത്തിനിടെ 3892 മരണം.
എന്നാൽ വാക്‌സിനേഷൻ കാരണം രോഗികൾ ഗുരുതരാവസ്ഥയിൽ എത്താത്തതിനാൽ ആശുപത്രികളിൽ വലിയ തിരക്ക് ഉണ്ടായില്ല.
ജൂലൈ അവസാനം രോഗവ്യാപനം രൂക്ഷമാകുന്നത് പ്രകടമായിരുന്നു. 87 ദിവസത്തിന് ശേഷം ആഗസ്റ്റ് 25ന് പ്രതിദിന രോഗികൾ വീണ്ടും 30,000 കടന്നു.
29ന് ടെസ്റ്റ് പോസിറ്റിവിറ്റി 19.67 ശതമാനം ആയതും വെല്ലുവിളിയായി.
വരും ദിവസങ്ങളിൽ രോഗികൾ വർദ്ധിച്ചാൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കൂടും. എല്ലാ ജില്ലകളിലും ആശുപത്രികളിൽ ചികിത്സയിലുള്ളവരെ കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ചികിത്സയിലുള്ളവർ കൂടിയാൽ ആരോഗ്യ സംവിധാനം പ്രതിസന്ധിയിലാകും. ലോക്ക് ഡൗൺ അനിവാര്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |