₹കൊവിഡ് അവലോകനയോഗം നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത നിയന്ത്രിക്കാനായതും വാക്സിനേഷൻ 80% കടന്നതും കണക്കിലെടുത്ത് ഹോട്ടലുകളും റെസ്റ്റോറന്റുകളും ബാറുകളും പൂർണ്ണതോതിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും.നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്നകൊവിഡ് പ്രതിവാര അവലോകനയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
റെസ്റ്റോറന്റുകളിൽ പാർസൽ കൗണ്ടറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പതിവ് കച്ചവടത്തിന്റെ പകുതി പോലുമില്ല. അദ്ധ്വാനം കൂടുതലും വരുമാനം കുറവുമെന്ന സ്ഥിതിയായതിനാൽ പല ഹോട്ടലുകളും തുറക്കുന്നില്ല. ഹോട്ടലുകളിലിരുന്ന് കഴിക്കാൻ അനുവദിക്കാത്തത് കൂടുതൽ പ്രയാസമുണ്ടാക്കുന്നത് ദീർഘദൂരയാത്രക്കാരെയാണ്. പാർസലുകൾ വാങ്ങി വഴിയോരത്തും വാഹനങ്ങളിലും മറ്റുമിരുന്ന് കഴിക്കുന്നത് സുരക്ഷാ,ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ലോക്ക് ഡൗൺ ഇളവ് നൽകിയിട്ടും നിയന്ത്രണം തുടരുന്ന മേഖലയാണ് ഹോട്ടലുകളും തീയേറ്ററുകളും.തിയേറ്ററുകൾ തുറക്കാനുള്ള കാത്തിരിപ്പ് നീളും.
വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷമുള്ള ആദ്യഞായറാഴ്ചയായിരുന്നു ഇന്നലെ. കൊവിഡ് കരുതലിൽ ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങിയില്ല. വാഹനങ്ങളും കുറവായിരുന്നു. . റോഡുകളിൽ പൊലീസ് പരിശോധനയുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |