ന്യൂഡൽഹി: ഒമിക്രോൺ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ഘാനയെയും ടാൻസാനിയെയും അറ്റ് റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യ. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ എയർ സുവിധ പോർട്ടലിൽ തങ്ങളുടെ യാത്രാവിവരങ്ങളും പരിശോധനാ റിപ്പോർട്ടുകളും നിർബ്ബന്ധമായും രേഖപ്പെടുത്തണം.
ഒമിക്രോൺ സാഹചര്യത്തിൽ രാജ്യത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ പറഞ്ഞു. പരിശോധന, നിരീക്ഷണം, വാക്സിനേഷൻ എന്നീ കാര്യങ്ങളിൽ കേന്ദ്രീകരിച്ച് കർശന നടപടികൾ സ്വീകരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കിയിരിക്കുകയാണ്.
41 ജനിതശ്രേണീകരണ പരിശോധനാ ഫലം ഉടൻ പുറത്ത് വരാനുണ്ട്. രാജ്യത്തെ വാക്സിനേഷൻ ഒന്നാം ഘട്ടം 85 ശതമാനത്തിലധികം പേരിലെത്തിയത് കാരണം ഇന്ത്യയിൽ ഒമിക്രോൺ അപകടകരമായ നിലയിലേക്ക് പോകില്ലെന്നാണ് വിദദ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |