ന്യൂഡൽഹി: കൊവിഡ് പ്രതിദിന കണക്കുകളും മരണക്കണക്കുകളും പ്രഖ്യാപിക്കുന്നത് നിറുത്തിവച്ച കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിമർശനം. ഏപ്രിൽ 13ന് ശേഷം തുടർച്ചയായ നാലു ദിവസം കണക്കുകൾ പ്രസിദ്ധീകരിക്കാതിരുന്നത് ദേശീയ തലത്തിലെ കൊവിഡ് അവലോകനത്തെ ബാധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയ്‌ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കൊവിഡ് രോഗവ്യാപനത്തോതും അസ്വാഭാവികമായ പ്രവണതകളും കൃത്യമായി അവലോകനം ചെയ്യാൻ ജില്ലാ, സംസ്ഥാന, ദേശീയ തലത്തിലെ ദിവസേനെയുള്ള കേസ് റിപ്പോർട്ടിംഗ് അനിവാര്യമാണ്. പെട്ടെന്ന് പടരുന്നതും പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും ഇതു വഴി തിരിച്ചറിയാം. കൃത്യമായ കണക്കുകളുടെ അവലോകനം കൊവിഡ് പ്രതിരോധ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും നിർണായകമാണ്. രാജ്യത്ത് കൊവിഡ് കേസുകളിൽ 90 ശതമാനവും ടെസ്റ്റ് പോസിറ്റിവിറ്റിയിൽ 165 ശതമാനവും വർദ്ധനയുണ്ടായ സമയത്താണ് കേരളത്തിൽ കണക്കുകൾ മൂടിവച്ചതെന്നും കത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |