തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് ബ്രിഗേഡ് ജീവനക്കാരുടെ ഇൻസെന്റീവീനും റിസ്‌ക് അലവൻസിനുമായി 79.75 കോടി രൂപ അനുവദിച്ചു. കേന്ദ്ര സർക്കാർ ലഭ്യമാക്കിയ എൻ.എച്ച്.എം ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. കൊവിഡ് ബ്രിഗേഡിന്റെ സേവനം അവസാനിപ്പിച്ചെങ്കിലും ഇൻസെന്റീവിനും അവലൻസിനും വേണ്ടി ഇവർ സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾപ്പെടെ സമരത്തിലാണ്. എത്രയും വേഗം ഇവരുടെ തുക ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 19,500ലധികം വരുന്ന കൊവിഡ് ബ്രിഗേഡുകളാണ് സംസ്ഥാനത്ത് സേവനം നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |