തിരുവനന്തപുരം: മന്ത്രിമാരായ ജി.ആർ.അനിലിനും എ. കെ. ശശീന്ദ്രനും കൊവിഡ് സ്ഥിരീകരിച്ചു. അനിൽ ഔദ്യോഗിക വസതിയിലും ശശീന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലെ മന്ത്രിമാരുടെപരിപാടികളെല്ലാം റദ്ദാക്കി. മന്ത്രി അനിലിന്റെ ഓഫീസിലെ രണ്ട് ജീവനക്കാർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതനായ മന്ത്രി വി.ശിവൻകുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. രണ്ടാം തവണയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. മറ്റ് ചില മന്ത്രിമാർ രോഗലക്ഷണങ്ങളുള്ളതിനാൽ കുറച്ച് ദിവസങ്ങളായി ഓഫീസിൽ എത്തുന്നില്ല.
കൊവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. അദ്ദേഹത്തിന്റെ മകൻ അരുൺ കുമാറിന് ഇന്നലെ കൊവിഡ് സ്ഥി രീകരിച്ചു. ചികിത്സിക്കാനെത്തിയ നഴ്സിൽ നിന്നാണ് വി.എസിന് രോഗബാധയുണ്ടായത്. മുൻ മന്ത്രി കടകംപളളി സുരേന്ദ്രൻ മെഡിക്കൽ കോളേജിൽ തുടരുകയാണ്. മുംബെയിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിനും കൊവിഡ് ബാധിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും മകളും പോസിറ്റീവാണ്. എം.എൽ.എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ തുടങ്ങിയവരും കൊവിഡ് പോസിറ്റീവായ ശേഷം നിരീക്ഷണത്തിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |