തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കൽ കേസ് സൃഷ്ടിച്ച വിവാദങ്ങൾക്ക് നടുവിൽ നിൽക്കെ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം 23ന് രാവിലെ ചേരും. സംഘടനാ വിഷയങ്ങളാണ് അജൻഡയെങ്കിലും റവന്യുവകുപ്പിന്റെ കഴിഞ്ഞ ഒക്ടോബറിലെ വിവാദ ഉത്തരവ് ചർച്ചയായേക്കാം. വിവാദത്തിൽ പ്രതിപക്ഷം, ആക്രമണം ശക്തമാക്കാനൊരുങ്ങവേയാണ് നിർണായക യോഗം ചേരുന്നത്. കേസിൽ ശക്തമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കെ, ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം അടഞ്ഞ അദ്ധ്യായമാണെന്ന അഭിപ്രായവും സി.പി.ഐക്കുള്ളിലുണ്ട്.
മന്ത്രിസഭാ രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ എൽ.ഡി.എഫ് യോഗമാണ് തിങ്കളാഴ്ച വൈകിട്ട് 3ന് ചേരുന്നത്. പെട്രോളിയം വിലവർദ്ധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനമാകും യോഗത്തിലുണ്ടാവുകയെന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |