ന്യൂഡൽഹി: കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകാൻ മൂന്നു ദിവസത്തെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗം
ഹൈദരാബാദിൽ തുടങ്ങി.
ബി.ജെ.പിക്കെതിരെ വിശാല മതേതര പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്യുമ്പോഴും കോൺഗ്രസുമായി ദേശീയതലത്തിൽ പരസ്യമായ സഖ്യം ഒഴിവാക്കാനും പ്രാദേശിക തലത്തിൽ രാഷ്‌ട്രീയ സാഹചര്യം നോക്കി ധാരണയുണ്ടാക്കുന്ന നിലവിലെ രീതി തുടരാനും നിർദേശിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം സി.പി.എം പോളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇക്കൊല്ലം ആദ്യം നടക്കുന്ന യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ചയാകും. യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയവർ അടക്കം കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഹൈദരാബാദിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |