കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ 400 പേരാണ് പ്രതിനിധികൾ. 23 നിരീക്ഷകരും 88 സംസ്ഥാന കമ്മിറ്റിയംഗങ്ങളും പുറമേയുണ്ടാകും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൂടാതെ പൊളിറ്റ് ബ്യൂറോ പ്രതിനിധികളായി പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള, ബൃന്ദ കാരാട്ട്, എം.എ. ബേബി, ജി. രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. തമിഴ്നാട് സംസ്ഥാന സെക്രട്ടറി കൂടിയാണ് ജി. രാമകൃഷ്ണൻ
ഇതിന് മുമ്പ് എറണാകുളം സമ്മേളന വേദിയായത് 1985 നവംബർ 20 മുതൽ 24 വരെയാണ്. പ്രതിനിധി സമ്മേളനം ടൗൺ ഹാളിലായിരുന്നു. പൊതുസമ്മേളനം കലൂർ മണപ്പാട്ടിപ്പറമ്പിലും. ജില്ലാ സെക്രട്ടറി എ.പി. കുര്യൻ. എറണാകുളം സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദൻ പാർട്ടി സെക്രട്ടറിയായി.
ബദൽ രേഖയുടെ വരവ്
1985ലെ എറണാകുളം സമ്മേളനത്തിലാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ എം.വി. രാഘവന്റെ ബദൽരേഖ അവതരിപ്പിക്കപ്പെട്ടത്. എം.വി.ആറിന്റെ സി.എം.പിയുടെ പിറവിക്ക് വഴിവച്ചത് ബദൽ രേഖയാണ്.
സമ്മേളനത്തിൽ
ഇന്ന്
ബി. രാഘവൻ നഗർ
രാവിലെ 9ന് പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന
10.30ന് വിവിധ സമ്മേളന കമ്മിറ്റികളുടെ രൂപീകരണം. തുടർന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം യെച്ചൂരി
12.15ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും
4ന് നവകേരളം: ഭാവി പദ്ധതികൾ. വികസന കാഴ്ചപ്പാടുകളെക്കുറിച്ചുള്ള നയരേഖ മുഖ്യമന്ത്രി അവതരിപ്പിക്കും
5.30ന് റിപ്പോർട്ടുകളെക്കുറിച്ച് ഗ്രൂപ്പ് ചർച്ച
അഭിമന്യു നഗർ
വൈകിട്ട് 5.30: വിപ്ളവ ഗാനങ്ങൾ - സെബി നായരമ്പലം, കലാഭവൻ സാബു
7ന്: നാടകം. നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി (കെ.പി.എ.സി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |