കണ്ണൂർ: സി.പി.എം. പ്രവർത്തകൻ പുന്നോലിലെ ഹരിദാസൻ വധകേസിൽ ഒരാൾ കൂടി റിമാൻഡിലായി. പുന്നോലിലെ ആർ.എസ്.എസ്. പ്രവർത്തകൻ ആത്മജനെയാണ്(30)ണ് തലശേരി സി.ജെ.എം കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തത്.
ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ആത്മജനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ഹരിദാസനെ കൊലപ്പെടുത്താൻ ആത്മജന്റെ നേതൃത്വത്തിൽ രണ്ടുതവണ ശ്രമങ്ങളുണ്ടായെന്നും ആയുധം നൽകിയതിൽ ഇയാൾക്ക് പങ്കുള്ളതായും പോലീസ് പറഞ്ഞു. കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായത്.
ആറുപേർ ചേർന്നാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. ഇതിൽ തലശ്ശേരി നഗരസഭാ കൗൺസിലറും ബി.ജെ.പി. മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷുൾപ്പെടെ നാലുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു കൊലയിൽ നേരിട്ട് പങ്കെടുത്ത ദീപു, നിഖിൽ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |