SignIn
Kerala Kaumudi Online
Thursday, 25 April 2024 4.33 PM IST

ക്രിമിനൽ പൊലീസിനെ പിരിച്ചുവിടാൻ പി.എസ്.സിയുടെ അനുമതി തേടി

police

തിരുവനന്തപുരം: പൊലീസിലെ ക്രിമിനലുകളെ പി.എസ്.സിയുടെ അനുമതി കിട്ടിയാലുടൻ പിരിച്ചുവിടും. ഇതിനായി ഫയൽ അടിയന്തരമായി പി.എസ്.സിക്ക് കൈമാറി.
റിക്രൂട്ടിംഗ് അധികാരിയായ പി.എസ്.സിയുടെ അനുമതിയോടെ മാത്രമേ നിയമനാധികാരിക്ക് പിരിച്ചുവിടൽ ഉത്തരവിറക്കാനാവൂ എന്നാണ് ചട്ടം. പി.എസ്.സിയിലെ അച്ചടക്ക ഉപസമിതി ഫയൽ പഠിച്ച് നിർദ്ദേശം രേഖപ്പെടുത്തും. പി.എസ്.സി ചെയർമാൻ ഇത് അംഗീകരിച്ച് സർക്കാരിന് കൈമാറും.

നടപടികൾ പി.എസ്.സി അതിവേഗം പൂർത്തിയാക്കുമെന്നാണ് സൂചന.

ബലാത്സംഗം അടക്കം ആറ് കേസുകളിൽ പ്രതിയാവുകയും 15 തവണ വകുപ്പുതല അന്വേഷണവും നടപടിയും നേരിടുകയും ചെയ്ത കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സി.ഐ പി.ആർ.സുനു ഉൾപ്പെടെ 59പേരെ പിരിച്ചുവിടാനാണ് ഡി.ജി.പിയുടെ ശുപാർശ. ഇത് നിയമവകുപ്പ് അംഗീകരിച്ചിട്ടുണ്ട്.

ഇവർ കോടതിയെ സമീപിച്ച് തിരിച്ചെത്താതിരിക്കാൻ എല്ലാ പഴുതുകളും അടച്ച് ഉത്തരവിറക്കണമെന്ന് നിയമസെക്രട്ടറി വി.ഹരിനായർ ആഭ്യന്തരവകുപ്പിന് ഉപദേശം നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവുകൾ, ഭരണഘടനാ വ്യവസ്ഥകൾ, കേരളാ പൊലീസ് ആക്ടിലെ ചട്ടങ്ങൾ എന്നിവ പാലിച്ചായിരിക്കും പിരിച്ചുവിടുക. പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് `ക്രിമിനൽത്തൊപ്പി"എന്ന പേരിൽ 'കേരളകൗമുദി" പരമ്പര പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പൊലീസിനെ ശുദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

പൊലീസുകാരെ പിരിച്ചുവിടാൻ ഭരണഘടനയുടെ 311-ാം അനുച്ഛേദപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ് നിയമവകുപ്പിന്റെ നിർദ്ദേശം. ഇതുപ്രകാരം നിയമനാധികാരിക്ക് താഴെയുള്ളവർക്ക് പിരിച്ചുവിടൽ ഉത്തരവിറക്കാനാവില്ല. വകുപ്പുതല അന്വേഷണത്തിനുശേഷം, പൊലീസുദ്യോഗസ്ഥർക്കെതിരായ കുറ്റങ്ങളും തെളിവുകളും അവരെ ധരിപ്പിക്കുകയും സ്വന്തംഭാഗം വിശദീകരിക്കാൻ അവസരം നൽകുകയും വേണം. എസ്.ഐ റാങ്ക് വരെയുള്ളവരെ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിമാർക്കും പിരിച്ചുവിടാം. അതിനു മുകളിലുള്ളവരെ പിരിച്ചുവിട്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കും. ഏഴുവർഷത്തിൽ താഴെ ശിക്ഷകിട്ടാവുന്ന കേസിലെ പ്രതികളെ ഈഘട്ടത്തിൽ പിരിച്ചുവിടില്ല.

പിരിച്ചുവിടലിന് ആധാരം

സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ

ലൈംഗിക പീഡനം, കസ്റ്റഡി മരണം

സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം

ജീവപര്യന്തമോ 10വർഷം തടവോ കിട്ടാവുന്ന കുറ്റം

ഒരേ കുറ്റം വീണ്ടും ആവർത്തിക്കൽ

ശിക്ഷിച്ചില്ലെങ്കിലും

പിരിച്ചുവിടാം

അക്രമം, അസാന്മാർഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും പ്രതികളായവരെ പൊലീസ് ജോലിക്ക് പറ്റിയതല്ലെന്ന് വിലയിരുത്തി പിരിച്ചുവിടാം.

പുറത്തായവർ

2016.............................2

2017.............................1
2018.............................2
2019.............................1
2020............................2
2022............................4

828
പൊലീസിലെ ക്രിമിനൽ കേസ് പ്രതികൾ

59

ഗുരുതര കുറ്റകൃത്യത്തിൽ

പ്രതികളായവർ

'' 55,000 അംഗങ്ങളുള്ള സേനയിൽ ക്രിമിനൽ കേസുള്ളവർ 1.56 ശതമാനമാണ്. 98.44 ശതമാനം പേരും കുറ്റകൃത്യങ്ങളിൽ പെടാത്തവരാണ്.''

-മുഖ്യമന്ത്രി പിണറായി വിജയൻ

(നിയമസഭയിൽ പറഞ്ഞത്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIMINAL POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.