തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നാലുവയസുകാരന് അവരുടെ കൺമുന്നിൽ ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് 'ശ്രീഹരി'യിൽ ബിജുകുമാറിന്റെയും സജിതയുടെ ഏകമകൻ ശ്രീഹരിയാണ് ഇന്നലെ വൈകിട്ട് പാളയത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്.പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ്.
ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു കുടുംബം.
ബേക്കറി റോഡിലൂടെ തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസാണ് ഇടിച്ചത്. ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയിൽപെട്ടു. ബസിന്റെ ടയറുകൾ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു.
അപകടം കണ്ട് അമ്മ സജിത കുഴഞ്ഞുവീണു. ചെറിയ പരിക്കേറ്റ ഇവരെയും കുഞ്ഞിനെയും ഉടൻഎസ്.എ.ടി.ആശുപ്രതിയിൽ എത്തിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ് പിതാവ് ബിജു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |