തിരുവനന്തപുരം: സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഭിന്നശേഷി ജീവനക്കാരെ ലീവ് സറണ്ടർ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കണമെന്ന് ഡിഫറെന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.ഭൂരിഭാഗം ഭിന്നശേഷി - ജീവനക്കാരും ഭാരിച്ച ചെലവ് വരുന്ന കൃത്രിമ കാൽ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നതും മാറ്റിവാങ്ങുന്നതും ലീവ് സറണ്ടർ ലഭിക്കുമ്പോഴായിരുന്നു.ഇതില്ലാതായാൽ ഭിന്നശേഷി ജീവനക്കാരുടെ ചികിത്സ പൂർണമായും മുടങ്ങുന്ന സ്ഥിതിയാണ്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി,ധനമന്ത്രി,ചീഫ് സെക്രട്ടറി,സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകിയതായും ഡി.എ.ഇ.എ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |