തിരുവനന്തപുരം: വേനൽ മഴ മുമ്പത്തേക്കാൾ കടുത്തതിനൊപ്പം കാലവർഷത്തിന് മുമ്പ് കനത്തമഴയുമായി ചുഴലിക്കാറ്റും വന്നെങ്കിലും സംസ്ഥാനത്തെ പ്രളയ മുൻകരുതലുകൾ സുസജ്ജം. ജനങ്ങൾക്ക് പ്രളയപ്പേടി വേണ്ടെന്ന് അധികൃതർ.
2018ലെ മഹാപ്രളയത്തിന് ശേഷം മഴ മലയാളിക്ക് പേടിയാണ്. പ്രളയത്തിന്റെ ഭീതി മാറിയിട്ടില്ല. അന്നത്തെ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കാൻ ദുരന്തനിവാരണ അതോറിട്ടിയും കെ.എസ്.ഇ.ബി.യും വാട്ടർമാനേജ്മെന്റ് സംവിധാനവുമെല്ലാം കാലവർഷത്തിന് മുമ്പേ ജാഗ്രതയിലാണ്.
അണക്കെട്ടുകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 32.6ശതമാനമാണ് ജലമുള്ളത്. ജലനിരപ്പ് 2333 അടിയാണ്. സംഭരിക്കാവുന്നത് 2400 അടി. വലിയ അണക്കെട്ടുകളായ ഇടമലയാറിൽ 29.9 ശതമാനമാണ് ജലനിരപ്പ്. കക്കി, ഷോളയാർ, ബാണാസുര സാഗർ എന്നിവിടങ്ങളിലെ സ്ഥിതിയും ഇതുതന്നെ. വൻകിട, ഇടത്തരം ജലസംഭരണികളിൽ 50 ശതമാനത്തിന് മുകളിൽ ജലമുള്ളത് പൊൻമുടി (79.61%), ഇരട്ടയാർ (70%)ലോവർ പെരിയാർ (60%) എന്നിവിടങ്ങളിൽ മാത്രമാണ്. അതേസമയം ജലനിരപ്പ് സുരക്ഷിതമായ നിലയിൽ സൂക്ഷിക്കാനുള്ള പ്രോട്ടോക്കോൾ അനുസരിച്ച് മലങ്കര, കല്ലട, മൂലത്തറ, കുറ്റിയാടി,ശിരുവാണി,ഭൂതത്താൻകെട്ട്, നെയ്യാർ, കാരാപ്പുഴ,പീച്ചി, മലമ്പുഴ,കാഞ്ഞിരപ്പുഴ, മണിയാർ എന്നിവിടങ്ങളിൽ ജലം നേരിയ തോതിൽ തുറന്നുവിടുന്നുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |