തിരുവനന്തപുരം: 'ജീവാനന്ദം' പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പദ്ധതി അവ്യക്തമാണെന്നും കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാൻ പറ്റാത്തതിനാലാണോ നിക്ഷേപമെന്ന പേരിൽ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. മാസശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ജീവനക്കാർക്ക് വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ചിലവുകൾ തുടങ്ങി നിരവധി കാര്യങ്ങളുണ്ടാകും. നിക്ഷേപമായി ചെറിയ തുക പോലും നൽകാൻ കഴിയാത്തവരുണ്ട്. 'നിർബന്ധ നിക്ഷേപ പദ്ധതി' ജീവനക്കാർക്ക് ബുദ്ധിമുട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |