തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നത് വൈകിയതിന് പിന്നിൽ ഗുഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സിദ്ധാർത്ഥന്റെ രക്ഷിതാക്കൾ തന്നെ വന്നുകണ്ട അന്നുതന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ല.
നടപടികൾ പൂർത്തിയാക്കുന്നതിൽ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും അവരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തിരിച്ചെടുക്കുകയും ചെയ്തു. ഇതിൽ ഗൂഢാലോചന ആരോപിക്കുന്നതിൽ സാംഗത്യമില്ല. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടന്നതുപോലെയുള്ള ക്രൂരത ആരുടെ ഭാഗത്ത് നിന്നുണ്ടായാലും സംരക്ഷിക്കില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |