തിരുവനന്തപുരം : സംസ്ഥാനത്ത് മാലിന്യം നീക്കം ചെയ്ത് വീണ്ടെടുക്കുന്ന സ്ഥലങ്ങൾ ബയോപാർക്ക് ഉൾപ്പടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ കൊണ്ടുവരുന്നതിന് ഉപയോഗിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. നഗരമേഖലകളിൽ വർഷങ്ങളായി മാലിന്യം കെട്ടിക്കിടക്കുന്ന 51 ഇടങ്ങൾ മലിനീകരണ നിയന്ത്രണബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 11 സ്ഥലങ്ങളിൽ മാലിന്യനീക്കം ബയോമൈനിംഗ് വഴി പൂർത്തിയാക്കി. ബാക്കിയുള്ള ഇടങ്ങളിൽ കേന്ദ്ര സംസ്ഥാന പദ്ധതികൾ മുഖേന മാലിന്യ നീക്കത്തിനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് പദ്ധതിയുടെ ഭാഗമായി 20 നഗരസഭകളിൽ മാലിന്യനീക്കം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മഴക്കാലം ഒഴികെയുള്ള 270 ദിവസങ്ങളാണ് പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |