കുട്ടമ്പുഴ: പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനൻ - നാഗമ്മ ദമ്പതികളുടെ ഏക മകൻ മഹേഷി (15)നെ കുട്ടമ്പുഴ പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ബി.ആർ.സി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പുറപ്പെട്ട മഹേഷ് തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ മഹേഷിനെ കണ്ടെത്താനായിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് കുളിക്കാൻ എത്തിയവരാണ് മൃതദേഹം കുട്ടമ്പുഴ സിറ്റിക്ക് സമീപം കടകളുടെ പിൻവശത്തെ പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |