ഇടുക്കി: കൊവിഡ് ബാധിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് (24) പ്രസവത്തിന് പിന്നാലെ മരിച്ചത്. വെള്ളിയാഴ്ച ശ്വാസതടസത്തെ തുടർന്നാണ് ഒമ്പത് മാസം ഗർഭിണിയായ കൃഷ്‌ണേന്ദുവിനെ മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുന്നത്. കളമേശേരിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് ബാധിതയാണെന്നും ഗുരുതരമായ ന്യൂമോണിയയുണ്ടെന്നും കണ്ടെത്തി. ഒക്ടോബർ പത്തിനായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ അതുവരെ കാത്തിരിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒമ്പതു മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ പുറത്തെടുത്തു. തുടർന്ന് ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ കൃഷ്‌ണേന്ദു മരിച്ചു. ഒരു വർഷം മുമ്പായിരുന്നു സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം. ഇന്നലെ വൈകിട്ട് മുള്ളരിങ്ങാട് സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |