ന്യൂഡൽഹി: വിഭ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അദ്ധ്യയന വർഷം മുതൽ ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ അല്ലെങ്കിൽ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകൾ ചെയ്യാൻ യു.ജി.സി അവസരമൊരുക്കുന്നു. ഇതിനുള്ള മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കുമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു.
പരിഷ്കാരങ്ങൾ ഇങ്ങനെ:
രണ്ട് ബിരുദ കോഴ്സ്/ പി.ജി ഡിഗ്രി/ പി.ജി ഡിപ്ളോമ കോഴ്സുകൾ ഒരുമിച്ച്. രണ്ടു കോഴ്സുകളും ഒാഫ്‌ലൈൻ മോഡിൽ അല്ലെങ്കിൽ ഒരു കോഴ്സ് ഒാഫ്‌ലൈൻ മോഡിലും രണ്ടാമത്തേത് ഒാൺലൈനിലും അല്ലെങ്കിൽ രണ്ടു കോഴ്സുകളും ഒാൺലൈനിൽ.
രണ്ട് കോഴ്സുകളും ഒാഫ്‌ലൈൻ മോഡിലെങ്കിൽ ഹാജർ നിബന്ധന സർവകലാശാലകൾക്ക് തീരുമാനിക്കാം.
പി.ജി കോഴ്സ് ചെയ്യാൻ യോഗ്യതയുള്ള വിദ്യാർത്ഥിക്ക് മറ്റൊരു ബിരുദ കോഴ്സും ചെയ്യാം.
കോഴ്സുകൾ ഒരേ സർവകലാശാലയ്ക്ക് കീഴിലും വ്യത്യസ്ത സർവകലാശാലകളിലും
വ്യത്യസ്ത വിഷയങ്ങൾ ഒരുമിച്ച് പഠിക്കാം (ഉദാ: ബി.എ ഹിസ്റ്ററിയും ബി. എസ്‌സി മാത്‌സും)
ഇൗ സൗകര്യം ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിലും പിച്ച്.ഡി, എം.ഫിൽ, സാങ്കേതിക കോഴ്സുകൾക്കും ബാധകമല്ല.
സർവകലാശാലാ ചട്ടങ്ങൾക്ക് അനുസരിച്ച് ഒാരോ കോഴ്സിനും പ്രത്യേകം പ്രവേശന നടപടികൾ.
രണ്ട് കോഴ്സുകളും ഒരേവർഷം തന്നെ ചെയ്യണമെന്നില്ല
രണ്ട് കോഴ്സുകൾ ചെയ്യാനുള്ള സൗകര്യം നൽകണമോ എന്നത് സർവകലാശാലകൾക്ക് തീരുമാനിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |