തിരുവനന്തപുരം: ക്രിസ്തുമതം സ്വീകരിച്ചതിനാൽ രക്തസാക്ഷി ആയ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തുന്ന ചടങ്ങ് 2022 മേയ് 15ന് നടക്കും.ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ദേവസഹായം പിള്ളയുൾപ്പെടെ 5 വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തും.
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘമാണ് ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചത്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായ മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് 1712 ഏപ്രിൽ 23നാണ് നീലകണ്ഠപിള്ള എന്ന ദേവ സഹായം പിള്ളയുടെ ജനനം.
കത്തോലിക്കാ വിശ്വാസത്തിൽ ആകൃഷ്ടനായി ക്രിസ്തുമതം സ്വീകരിച്ച ,മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്ന ദേവസഹായം പിള്ളയെ കാരാഗൃഹത്തിൽ അടയ്ക്കുകയും രാജശാസനപ്രകാരം വെടിവച്ച് കൊല്ലുകയുമായിരുന്നു. ദേവസഹായം പിള്ളയ്ക്ക് വിശുദ്ധപദവി ലഭിക്കുന്നതു വഴി ഇന്ത്യയിൽനിന്നുള്ള വിശുദ്ധരുടെ എണ്ണം ഏഴാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |