തിരുവനന്തപുരം: ക്ഷേത്ര ഭൂമികളുടെ നഷ്ടപരിഹാരമായി ബോർഡിന് ലഭിക്കുന്ന വർഷാശനം (എല്ലാ വർഷവും നൽകുന്ന സംഖ്യ) കാലാനുസൃതമായി വർദ്ധിപ്പിക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റുമായി നടത്തിയ ചർച്ചയിൽ ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഒരു കോടി രൂപയാണ് ദേവസ്വം ബോർഡിന് സർക്കാർ നൽകിവരുന്നത്. ഇതിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ള 20 ലക്ഷം രൂപ കഴിച്ച് 80 ലക്ഷമാണ് ബോർഡിന് ലഭിക്കുന്നത്.
ശബരിമല തീർത്ഥാടനകാലത്ത് തുടരുന്ന ആചാരലംഘനം, തിരുവാഭരണങ്ങൾ റിസർവ് ബാങ്കിൽ ബോണ്ട് വയ്‌ക്കൽ, ക്ഷേത്രഭൂമികൾ പാട്ടത്തിന് നൽകൽ, പാത്രങ്ങൾ, അമൂല്ല്യ വസ്തുക്കൾ വിറ്റഴിക്കൽ തുടങ്ങിയ കാര്യങ്ങളിലും ഹിന്ദു ഐക്യവേദി പ്രതിഷേധം അറിയിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.എസ്. ബിജു, പി. സുധാകരൻ, സെക്രട്ടറി കെ. പ്രഭാകരൻ, ട്രഷറർ ജ്യോതീന്ദ്രകുമാർ, ക്ഷേത്ര ഏകോപന സമിതി ചെയർമാൻ പി.വി. മുരളീധരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |