SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.21 AM IST

താലിബാന്റെ തോക്കിൻമുന കടന്ന് ദിദിൽ തലശേരിയിൽ

diidil

തലശ്ശേരി: മരണം മുന്നിൽ കണ്ട മണിക്കൂറുകളും ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനുമൊടുവിൽ,

വെടിയൊച്ച നിലയ്ക്കാത്ത അഫ്ഗാനിസ്ഥാനിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ആഹ്ലാദത്തിലാണ് തലശ്ശേരി സ്വദേശിയായ ദിദിൽ രാജീവ്. കണ്ണൂരിൽ വിമാനമിറങ്ങിയ ദിദിൽ ഉച്ചയോടെയാണ് തലശ്ശേരി മാടപ്പീടികയിലെ വസതിയായ ചക്കരാലയത്തിൽ എത്തിയത്.

അമ്മ ശാന്തിനിയും ബന്ധുക്കളുമെല്ലാം ദിദിലിന്റെ വരവും കാത്ത് വഴിക്കണ്ണുമായി ഇരിപ്പുണ്ടായിരുന്നു. താലിബാൻ ഭീകരർ അഫ്ഗാൻ കീഴടക്കിയ വാർത്ത പുറത്തറിഞ്ഞത് മുതൽ ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് ദിദിലിന്റെ കുടുംബം തള്ളി നീക്കിയത്.

രണ്ടു വർഷമായി ദിദിൽ കാബൂളിൽ അമേരിക്കൻ സൈന്യത്തിനുള്ള ഭക്ഷണ വിതരണ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ദിദിലിന്റെ ബന്ധുക്കൾ വർഷങ്ങളായി കാബൂളിലുണ്ടായിരുന്നു. ജോലി കരാർ കാലാവധി കഴിഞ്ഞതോടെ അവർ നാട്ടിലേക്ക് മടങ്ങിയെങ്കിലും ദിദിൽ അവിടെ തുടരുകയായിരുന്നു.

കാബൂളിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിൽ ദിദിൽ ഉൾപ്പെടെ 150 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ആറ് വാഹനങ്ങൾ താലിബാൻ ഭീകരർ തടഞ്ഞു. മൊബൈൽ ഫോൺ തട്ടിയെടുത്തു. താലിബാന്റെ പിടിയിലായിരുന്ന ആറ്‌ മണിക്കൂർ മരണം മുന്നിൽക്കണ്ടാണ് കഴിഞ്ഞതെന്ന് ദിദിൽ പറഞ്ഞു. അഫ്ഗാൻ സുഹൃത്താണ് അഭയം നൽകിയത്. ഫോണിൽ പോലും ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.വാട്സാപ്പിലൂടെ ലഭിക്കുന്ന സന്ദേശം മാത്രമായിരുന്നു ആശ്വാസമായത്.

കഴിഞ്ഞ ദിവസമാണ്‌ ദിദിൽ അടക്കമുള്ളവർ ഡൽഹിയിൽ എത്തിയത്‌. പ്രത്യേക വിമാനത്തിൽ ഗോവ വഴി ഇന്നലെ ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തി.

നാടും നഗരവും ഓണാഘോഷത്തിൽ മുഴുകിയപ്പോഴും ശോകമൂകമായിരുന്നു ദിദിലിന്റെ കുടുംബം. മകൻ എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചെത്തണമെന്ന പ്രാർത്ഥന മാത്രമേ അമ്മ ശാന്തിനിക്കുണ്ടായിരുന്നുള്ളു.

ദിദിലിനെ സ്വീകരിക്കാൻ കൊച്ചു കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളുടെ നിര തന്നെ ഉണ്ടായിരുന്നു.

രക്ഷകർക്ക് നന്ദി

''നാട്ടിലെത്താൻ കഴിയുമെന്ന്‌ വിചാരിച്ചില്ല. മരണത്തിന്റെ വക്കിൽ നിന്നാണ്‌ മടങ്ങിയെത്തുന്നത്‌. രക്ഷിച്ച പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റെല്ലാവർക്കും നന്ദി. മുഖ്യമന്ത്രി നേരിട്ട് വിളിച്ചാണ് ഞങ്ങൾക്കായി ഇടപെട്ടത് "

- ദീദിൽ രാജീവ്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIDIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.