കൊച്ചി: പ്രിയ വർഗീസ് കേസിൽ യു.ജി.സിയുടെ നിലപാട് നിർണായകമായി. സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ. അസോ. പ്രൊഫസർ നിയമനത്തിന് പ്രിയയുടെ ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി പരിഗണിക്കാനാവില്ലെന്ന് ഹർജിയിൽ ആദ്യം തന്നെ യു.ജി.സി വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ ഹർജിയിൽ യു.ജി.സി കക്ഷിയായിരുന്നില്ല. സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ പദവിയിലെ പ്രവർത്തനം അദ്ധ്യാപന പരിചയമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഹൈക്കോടതി യു.ജി.സിയെ സ്വമേധയാ കക്ഷി ചേർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |