ചെറുതോണി : കാമാക്ഷി അമ്പലമേട് ഭദ്രകാളി ക്ഷേത്രത്തിന് സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കാമാക്ഷി വേലൂർ അരുൺ (39 ), ആനചാരിയിൽ മഹേഷ് ( 40 ) എന്നിവരാണ് മരിച്ചത്.
ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണ ജോലി കഴിഞ്ഞ് പതിവുപോലെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. കുളത്തിന് 20 അടിയിലേറെ താഴ്ചയുണ്ട്. അരുൺ കാൽ വഴുതി വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാളും കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന കല്ലനാനിൽ സുരേന്ദ്രനും വെള്ളത്തിൽ വീണെങ്കിലും കല്ലിൽ പിടിച്ച് കരയ്ക്ക് കയറി. സംഭവം നടക്കുമ്പോൾ മഹേഷിന്റെ കുട്ടികൾ സ്ഥലത്തുണ്ടായിരുന്നു. ബഹളം കേട്ടെത്തിയ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം സ്വദേശി കുളത്തിൽ നിന്നും ഇരുവരെയും പുറത്തെടുത്തു. ഉടൻ തങ്കമണി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ . അരുണിന്റെ ഭാര്യ: ശ്രീലക്ഷ്മി. മക്കൾ : അദ്വൈത് , ശ്രേയസി. മഹേഷിന്റെ ഭാര്യ: രാജി. മക്കൾ: യദുകൃഷ്ണൻ, മിഥുൻ കൃഷ്ണ . ഇരുവരുടെയും സംസ്‌കാരം മൃതദേഹ പരിശോധനയ്ക്കു ശേഷം ശനിയാഴ്ച വീട്ടുവളപ്പിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |