തിരുവനന്തപുരം:സംസ്ഥാനത്ത് ലഹരി വിപത്തിനെതിരായ ബഹുമുഖ കർമ്മപദ്ധതി ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ലഹരി കേസുകളിൽ വൻകുതിപ്പാണ് ഈ വർഷമുണ്ടായത്.കഴിഞ്ഞവർഷം 5334ഉം 2020ൽ 4650ഉം കേസുകളായിരുന്നെങ്കിൽ ഈ വർഷം ഇതുവരെ 16,986 കേസുകളായി..കഴിഞ്ഞവർഷം 6704പേരും അതിന് മുൻ വർഷം 5674പേരുമാണ് ലഹരിക്കടത്തിൽ പിടിയിലായതെങ്കിൽ , ഈവർഷം ഇതുവരെ 18,743പേർ പിടിയിലായി.ഈ വർഷം 1,364.49കിലോഗ്രാം കഞ്ചാവും 7.7കിലോഗ്രാം എം.ഡി.എം.എയും 23.73കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു .
സിന്തറ്റിക് രാസലഹരി വസ്തുക്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ചേരുന്നത് തടയാൻ .മുൻപ് പിടിയിലായതിന്റെ വിവരം കൂടി ഉൾപ്പെടുത്തി കുറ്റപത്രം കടുപ്പിക്കും.കാപ്പ മാതൃകയിൽ ലഹരിക്കടത്തുകാരുടെ ഡാറ്റയുണ്ടാക്കും.കരുതൽ തടങ്കലും ഉറപ്പാക്കും. ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്നിഫർ ഡോഗ്ഗ് സ്‌ക്വാഡ് സംവിധാനങ്ങൾ ഉപയോഗിക്കും.ലഹരിക്കെതിരെ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സംസ്ഥാന തല സമിതി രൂപീകരിച്ചു.ജില്ലാ,താലൂക്ക്,തദ്ദേശ തലങ്ങളിലും സമിതികളുണ്ടാക്കും.
കർമ്മപദ്ധതി
*ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെ തീവ്രപ്രചരണ പരിപാടി.
*സിനിമ,സീരിയൽ,സ്‌പോർട്സ് താരങ്ങളെ ഉൾപ്പെടുത്തി കാമ്പെയിൻ.
*നവംബർ ഒന്നിനു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധചങ്ങല പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും.
*ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ,ലൈബ്രറി,ക്ലബ്ബുകൾ, എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സ് .
*ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീളുന്ന ലഹരിവിരുദ്ധ ക്ലാസ്സ് .
*വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോൾപ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന
*വ്യാപാര സ്ഥാപനങ്ങളിൽ് ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നില്ലെന്ന ബോർഡ് നിർബന്ധമാക്കും.
*പൊലീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള 'യോദ്ധ' പദ്ധതി സംസ്ഥാന വ്യാപകമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |