സുൽത്താൻബത്തേരി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സി.കെ.ജാനു എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കോഴപ്പണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഡിവൈ.എസ.പി മനോജ്കുമാറിനാണ് അന്വേഷണച്ചുമതല.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഹർജി പരിഗണിച്ചുള്ള കോടതി ഉത്തരവിനെ തുടർന്നാണ് സുൽത്താൻബത്തേരി പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നവാസ് കഴിഞ്ഞ ദിവസം ബത്തേരി സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു.
കോഴപ്പണമായി ലഭിച്ച തുകയിൽ നാലര ലക്ഷം രൂപ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രന്റെ ഭാര്യ ജോലി ചെയ്യുന്ന കൽപ്പറ്റയിലെ ബാങ്കിലെത്തി അവർക്ക് കൈമാറിയെന്ന ആരോപണവും അന്വേഷിക്കും. സി.കെ.ജാനുവിന് സുരേന്ദ്രൻ പണം കൈമാറിയതിന് തെളിവായി ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീദ അഴിക്കോടിന്റേതായി വന്ന ശബ്ദസന്ദേശം ചൂണ്ടിക്കാണിച്ചായിരുന്നു നവാസിന്റെ ഹർജി. പ്രസീദയുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ ബത്തേരി സ്റ്റേഷനിലെത്തി പ്രസീദ മൊഴി നൽകാനിരിക്കെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |