തിരുവനന്തപുരം: ഒരുഡസനിലേറെ മോഡലുകളിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രദർശനം 'ഗോ ഇലക്ട്രിക്' വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സിൽ ആരംഭിച്ചു.ആറുകമ്പനികളുടെ പതിനാല് തരത്തിലുള്ള സ്കൂട്ടറുകൾ ഒാടിച്ചുനോക്കാനും സംശയങ്ങൾ തീർത്ത് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും അവസരമുണ്ട്. വാങ്ങുന്നവർക്ക് സർക്കാർ സബ്സിഡിയും ലഭിക്കും. വാഹനങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേക വെബ്സൈറ്റും എനർജി മാനേജ്മെന്റ് സെന്റർ ഒരുക്കിയിട്ടുണ്ട്. മൈ ഇ.വി. ഡോട്ട് ഒആർജി ഡോട്ട് ഇൻ(MyEV.org.in)ഇതിലൂടെ വാങ്ങുമ്പോൾ സബ്സിഡി കിട്ടാൻ അലയേണ്ടതില്ല.വാങ്ങുമ്പോൾ തന്നെ അത് ലഭിക്കും.പ്രദർശനവും വെബ്സൈറ്റും മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
25 കിലോമീറ്ററിലേറെ വേഗത്തിലോടിക്കാവുന്ന ഹൈസ്പീഡ് മോഡലുകളും അതിൽ താഴെ വേഗത്തിലോടിക്കാവുന്ന ലോ സ്പീഡ് മോഡലുകളും. ലോ സ്പീഡ് വാഹനങ്ങൾ പതിനാറ് വയസ് പൂർത്തിയായ സൈക്കിൾ ബാലൻസുള്ളവർക്ക് ഒാടിക്കാം.രജിസ്ട്രേഷൻ, ലൈസൻസ് ഇൻഷ്വറൻസ് റോഡ് ടാക്സ്, ഹെൽമറ്റ് തുടങ്ങിയവ ഇതിനാവശ്യമില്ല. 60കിലോമീറ്റർ വരെ വേഗതയിൽ ഒാടിക്കാവുന്ന ഹൈസ്പീഡ് മോഡലുകളുമുണ്ട്. ഇവയ്ക്ക് മറ്റ് സ്കൂട്ടറുകളുടേതുപോലെ ലൈസൻസും രജിസ്ട്രേഷനും മറ്റ് വ്യവസ്ഥകളും ബാധകമാണ്.
56000രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ വിലയുള്ള മോഡലുകളാണ് പ്രദർശനത്തിനുള്ളത്.വിലയുടെ 27.47 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും.പ്രദർശനം ശനിയാഴ്ച സമാപിക്കും.
എനർജി മാനേജ്മെന്റ് സെന്റർ, കൺവർജൻസ് എനർജി സർവീസസ് ലിമിറ്റഡുമായി ചേർന്നാണ് ഒരു വർഷം നീളുന്ന 'ഗോ ഇലക്ട്രിക്' ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |