SignIn
Kerala Kaumudi Online
Sunday, 01 September 2024 5.02 AM IST

വയനാട്ടിൽ 'ആന' രാഷ്ട്രീയം

Increase Font Size Decrease Font Size Print Page
elephant

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വയനാട്ടിൽ പോരാട്ടം തുടങ്ങി. പ്രചാരണ വിഷയം വന്യജീവി ആക്രമണം തന്നെ. കാട്ടാന ആക്രമണത്തിൽ അടുത്തിടെ മൂന്ന് പേർ വയനാട്ടിൽ കൊല്ലപ്പെട്ടതിനെ ചൊല്ലിയാണ് രാഷ്ട്രീയ ആരോപണപ്രത്യാരോപണം.

എം.പി എവിടെ ?.. മന്ത്രി എവിടെ ?.. എന്നീ ചോദ്യങ്ങൾ രാഷ്ട്രീയ അന്തരീക്ഷത്തിൽ സജീവമാവുന്നതിനിടെ രാഹുൽഗാന്ധി എം.പി വയനാട്ടിലേക്ക് പറന്നെത്തി. കോൺഗ്രസിന് ഭരണമുള്ള കർണടകയോട് ബേലൂർ മഗ്ന കൊലപ്പെടുത്തിയ അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കർണാടക വനം മന്ത്രി ഈശ്വർ കധ്രെ പതിനഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ വയനാട്ടിൽ കേരള ഗവർണറെത്തി. രാഹുൽ പോയ ഇടങ്ങളിലൊക്കെ ഗവർണറും പോയി. അപ്പോഴേക്കും കർണ്ണാടകയിൽ നിന്ന് ബി.ജെ.പിയുടേതായി പ്രസ്താവന വന്നു. കർണാടകയിലെ നികുതിദായകരുടെ പണം വഴിവിട്ട് ചെലവഴിക്കുകയാണെന്ന്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രയാണ് ആരോപണം ഉന്നയിച്ചത്. ഈ വിവാദം കൊഴുക്കന്നതിനിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഇന്നലെ വയനാട്ടിലെത്തി. രാഹുൽ അങ്ങനെ ആളാകേണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. വിഷയം കൈവിട്ട് പോകാതിരിക്കാൻ സംസ്ഥാന മന്ത്രി സംഘം ചൊവ്വാഴ്ച ഏറ്റവും ഒടുവിലായി വയനാട്ടിലെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായവും നൽകി. വയനാട് ജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ തുടരുമ്പോഴും ഇതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ELEPHANT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.