കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ കിണറ്റിൽ വീണ ആനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് കരകയറ്റി കാട്ടിലേക്ക് വിട്ടു. പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാന ഇന്നലെ പുലർച്ചെയാണ് പിണവൂർകുടി അമ്പലത്തിനു സമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണന്റെ കിണറ്റിൽ വീണത്. രാവിലെ 7 മണിയോടെ വിവരമറിഞ്ഞ നാട്ടുകാരും വനപാലകരും നേര്യമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈജുവിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വക്കിടിച്ച് താഴ്ത്തി വഴിയുണ്ടാക്കി ഉച്ചയോടെ കരകയറ്റി.
കൃഷിയിടത്തോട് ചേർന്നുള്ള തോട് കടന്നാണ് ആന എത്തിയത്.
കേരളത്തിലെ ഏറ്റവും വലിയ പട്ടികവർഗ കോളനിയായ പിണവൂർകുടിയിൽ ഏറെ നാളായി കാട്ടാനശല്യം രൂക്ഷമാണ്. കനത്ത മഴയുള്ളപ്പോൾ ആനക്കൂട്ടത്തിന്റെ വരവ് മനസ്സിലാക്കാൻ കഴിയാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |