SignIn
Kerala Kaumudi Online
Saturday, 20 April 2024 3.53 AM IST

ബോൾട്ട് മുതൽ കോടിയേരി വരെ, സർവവിജ്ഞാനകോശം 18-ാം പതിപ്പ് പുറത്തിറക്കി

v

തിരുവനന്തപുരം: പൊതുജനസമ്പർക്കം മുതൽ ഭൂപടങ്ങൾ വരെ, ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് മുതൽ കോടിയേരി ബാലകൃഷ്ണൻ വരെ, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 750 ലേഖനങ്ങളടങ്ങുന്ന സർവവിജ്ഞാനകോശത്തിന്റെ 18-ാം പതിപ്പ് പുറത്തിറങ്ങി. പതിപ്പിന്റെ പ്രകാശനം മന്ത്രി ആർ. ബിന്ദു ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എ.ആർ. രാജന് നൽകി നിർവഹിച്ചു.

ഉസൈൻ ബോൾട്ട്, എം.എസ്. ബാബുരാജ്, ഭരതൻ, കോടിയേരി ബാലകൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, എസ്.പി. ബാലസുബ്രഹ്മണ്യം തുടങ്ങിയ നിരവധി വ്യക്തികളെ കുറിച്ചുള്ള ലേഖനങ്ങൾ പതിപ്പിലുണ്ട്. പോളണ്ട്, ബ്രസീൽ, ബഹ്റിൻ തുടങ്ങിയ രാജ്യങ്ങൾ, പ്ല്യൂട്ടോണിയം, ഫോസ്‌ഫറസ് തുടങ്ങിയ മൂലകളെ കുറിച്ചും വിശദമായ വിവരണമുണ്ട്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊലീസ് സമ്പ്രദായം, ബഡ‌്ജറ്റ്, പ്രഥമശുശ്രൂഷ തുടങ്ങിയ മേഖകളെ കുറിച്ചുള്ള ബൃഹത്തായ ലേഖനങ്ങളുമുണ്ട്. അക്ഷരമായിൽ 'ഭൂ" എന്ന അക്ഷരത്തിന് ശേഷമമുള്ള പദം ഉൾകൊള്ളിച്ച് സർവവിജ്ഞാനകോശത്തിന്റെ 19-ാം പതിപ്പ് പുറത്തിറക്കുന്നതിനുള്ള പണിപ്പുരയിലാണ് സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്.

പതിപ്പിന്റെ കോ-ഓർഡിനേറ്റർമാരായ കൽപ്പന ഗോപിനാഥ്, എസ്. കൃഷ്ണകുമാർ, അസി. എഡിറ്റർ എസ്. രാജലക്ഷ്മി, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ കെ.എസ്. രവികുമാർ, കെ.എൻ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENCYCLOPEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.