ന്യൂഡൽഹി: എൻജിനിയറിംഗ് കോഴ്സുകൾക്ക് അപേക്ഷിക്കാൻ പ്ളസ് ടു തലത്തിൽ ഫിസിക്‌സ്, മാത്‌സ് കെമിസ്ട്രി വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണമെന്ന മാനദണ്ഡം പരിഷ്കരിച്ച് ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) മാർഗരേഖ പുറപ്പെടുവിച്ചു.
ആർക്കിടെക്ചർ, ബയോടെക്‌നോളജി, ഫാഷൻ ടെക്‌നോളജി ഉൾപ്പെടെ ബി.ഇ, ബി.ടെക് കോഴ്സുകൾക്ക് മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി, ബയോളജി, ബയോടെക്‌നോളജി, ടെക്‌നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ, അഗ്രികൾച്ചറൽ, എൻജിനിയറിംഗ് ഗ്രാഫിക്‌സ്, ഇൻഫർമാറ്റിക്‌സ് പ്രാക്‌ടീസസ്, ബിസിനസ് സ്റ്റഡീസ് ആൻഡ് എന്റർപ്രണർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നിൽ ആകെ 45 ശതമാനം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. അഗ്രികൾച്ചർ, ലെതർ ടെക്‌നോളജി, പാക്കേജിംഗ് ടെക്‌നോളജി, ടെക്‌സ്റ്റൈൽ കെമിസ്ട്രി, പ്രിന്റിംഗ് എൻജിനിയറിംഗ്, ഫുഡ് എൻജിനിയറിംഗ് തുടങ്ങിയ കോഴ്സുകൾക്കും ഇത് ബാധകമാണ്.
പ്ളസ് ടുവിന് മാത‌്സ്-ഫിസിക്‌സ് കോമ്പിനേഷൻ നിർബന്ധമായും പഠിച്ചിരിക്കേണ്ട എൻജിനിയറിംഗ് ബിരുദ കോഴ്സുകൾ ഇവയാണ്: എയ്‌റോനോട്ടിക്കൽ, സെറാമിക്, സിവിൽ, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ, ഡയറി, ഇലക്‌ട്രിക്, എനർജി, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മറൈൻ, നാനോ ടെക്‌നോളജി, ന്യൂക്ളിയർ സയൻസ് ആൻഡ് ടെക്‌നോളജി, ടെക്‌സ്റ്റൈൽ, മൈനിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |