തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഓൺലൈനാക്കുന്നതിൽ തുടർനടപടി എടുത്തിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. അടുത്ത വർഷം മുതൽ എൻട്രൻസ് ഓൺലൈനാക്കുമെന്ന പ്രചാരണത്തിനാണ് വാർത്താസമ്മേളനത്തിൽ മന്ത്രി മറുപടി പറഞ്ഞത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുന്നതിന്റെ സാദ്ധ്യത പഠിക്കുകയാണിപ്പോൾ. ഇതിന്റെ ഭാഗമായാണ് ഓൺലൈൻ പരീക്ഷ നടത്താൻ കഴിവുള്ള ഏജൻസികളിൽ നിന്ന് എൻട്രൻസ് കമ്മിഷണറേറ്റ് താത്പര്യപത്രം ക്ഷണിച്ചത്.
ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന പരീക്ഷ പിഴവുകളില്ലാതെ ഓൺലൈനിൽ നടത്താനാവുമോ എന്നാണ് പരിശോധിക്കുന്നത്. ദേശീയ, സംസ്ഥാന തലത്തിൽ ഓൺലൈൻ പരീക്ഷ നടത്തി പരിചയമുള്ള ഏജൻസികൾക്ക് സാങ്കേതിക സംവിധാനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകും. പരീക്ഷ ഓൺലൈനാക്കണമെങ്കിൽ പ്രോസ്‌പെക്‌ടസ് ഭേദഗതിയടക്കം വേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |