കണ്ണൂർ: ബി.ജെ.പിയിൽ ചേരാൻ ശ്രമം നടത്തിയതായ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയാണെന്നും,ഇതിൽ
മാദ്ധ്യമങ്ങൾക്കും പങ്കുണ്ടെന്നും ഇ.പി.ജയരാജൻ ആരോപിച്ചു.
തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്‌ദേക്കറുമായി . ആകെ മൂന്ന് മിനിറ്റ് സംസാരിച്ചു, നന്ദകുമാറിന്റെ പറ്റിപ്പിൽ പെടാതിരിക്കാനുള്ള ബുദ്ധിയും ജാഗ്രതയും തനിക്കുണ്ട്. . അപ്രതീക്ഷിതമായിട്ടാണ് ദല്ലാൾ നന്ദകുമാറും ജാവദേക്കറും വീട്ടിൽ കയറിവന്നത്. താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് വാർത്ത കൊടുക്കാൻ മാദ്ധ്യമങ്ങൾക്ക് എങ്ങിനെ ധൈര്യം വന്നു. മാദ്ധ്യമ ധർമ്മമാണോ ഇത്? എന്തു തെളിവുണ്ടായിട്ടാണ് വാർത്ത നൽകിയത്? തിരഞ്ഞെടുപ്പിന്റെ തലേദിവസം വാർത്ത വന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്. ഇടതുപക്ഷ വിരുദ്ധ മാദ്ധ്യമങ്ങളും കെ. സുധാകരനും ശോഭാ സുരേന്ദ്രനും അറിഞ്ഞുകൊണ്ടാണ് ഗൂഢാലോചന നടപ്പാക്കിയത്. മാദ്ധ്യമ സുഹൃത്തുക്കളാണ് ഇങ്ങനെയൊന്ന നടക്കാൻ സാധ്യതയുണ്ടെന്ന് തന്നോട് പറഞ്ഞത്. . മനുഷ്യരല്ലേ ഒരുപാട് ശരി ചെയ്യുമ്പോൾ കുറച്ച് തെറ്റൊക്കെ പറ്റും.
മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനാലാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പ് ദിവസം വിശദീകരണം നൽകിയത്. അല്ലെങ്കിൽ ആരോപണം നിഷേധിക്കുന്നില്ലെന്ന് വാർത്ത വരും. ചെന്നൈയിൽ ബി.ജെ.പി. നേതൃത്വവുമായി നടന്ന കൂടിക്കാഴ്ച കെ. സുധാകരൻ സമ്മതിച്ചതാണ്. അതു പറഞ്ഞപ്പോൾ ആരോപണം തനിക്കെതിരെ തിരിച്ചു വിട്ടു.
ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇ.പി. ജയരാജൻ നിലപാട് വ്യക്തമാക്കിയില്ല. യോഗത്തിൽ മാദ്ധ്യമങ്ങളെ അറിയിച്ചിട്ടല്ല പങ്കെടുക്കുന്നതെന്നും അങ്ങനെയൊരു ചോദ്യം ദുരുദ്ദേശ്യപരമാണെന്നുമാണ് ഇ.പി. പ്രതികരിച്ചത്. അതേസമയം, ഇ.പി. പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇന്നലെ രാത്രിയും അദ്ദേഹം പാപ്പിനിശ്ശേരിയിലെ വസതിയിലുണ്ടായിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |